കമല്‍നാഥ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണാത്തതിലും സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജെഡിയു മേധാവി നിതീഷ് കുമാറുമുള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിലും കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടുണ്ട്.
എല്ലാ കോൺഗ്രസ് പ്രവർത്തകരും പൂർണ്ണ ശക്തിയോടെ രംഗത്തിറങ്ങണമെന്നും ഭാരവാഹികളും മുന്നണി സംഘടനാ തലവന്മാരും വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും. പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കാമെന്നും കമൽനാഥ് പറഞ്ഞു
ബിജെപിയുടെ രീതി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം. ചിലര്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തലത്തില്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിനെ തുടച്ച് നീക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. സമ്മര്‍ദം മൂലമല്ല ആരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. വ്യക്തിതാത്പര്യങ്ങള്‍ മൂലമാണ് - കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.
അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്.
ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി.